Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

'മാക്ട' സമരത്തിന്‌

 
ജൂലൈ  പത്തു മുതല്‍ ജോലി നിഷേധത്തിനെതിരെ മാക്ട അംഗങ്ങള്‍ സമരത്തിലേക്ക്.  മാക്ട പ്രസിഡന്റ്‌ വിനയന്‍ അറിയിച്ചതാണിത്.  പാലക്കാട്ട് പത്ര ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേയ്ക്ക് മാക്ട അംഗങ്ങള്‍ മാര്‍ച്ച്‌ നടത്തും. സമരം മൂലം സിനിമ വ്യവസായം നിശ്ചലമായാല്‍ അതിനുത്തരവാദി സിനിമ നിര്‍മാതാക്കളും സൂപ്പര്‍ സ്ടാരുകളും ആയിരിക്കും. സിനിമ വ്യവസായത്തില്‍ ട്രേഡ് യൂണിയന്‍ വരുന്നത് ഇഷ്ടമില്ലാത്ത ചില സൂപ്പര്‍ സ്ടാരുകളും നിര്‍മാതാക്കളും ആണ് നിലവിലുള്ള എല്ലാ പ്രതിസന്ധികള്‍ക്കും കാരണക്കാര്‍.  മാക്ട ഫെഡറേഷന്‍ എ ഐ ടീ യൂ സീ യുമായിട്ടാണ് സഹകരണം. ഇന്നത്തെ പല സൂപ്പര്‍ സ്ടാരുകളും അങ്ങനെ ആയതു ലോഹിതദാസിന്റെ ചിത്രങ്ങളില്‍ കൂടിയായിരുന്നു. അവരില്‍ പലരും അടുത്ത കാലത്തായി അദ്ധേഹത്തിനു ടെറ്റുകള്‍ നല്കാരില്ലായിരുന്നു. ഇവര്‍ ലോഹിത ദാസ്സിനോട് നന്നികേടാണ് കാണിച്ചത്,  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജയസൂര്യയ്ക്ക് തിളക്കമേറുന്നു

  
'ഇവര്‍ വിവാതിതരായാല്‍ ' എന്ന ചിത്രത്തിന്‍റെ വിജയം ജയ സൂര്യയുടെ വിജയം കൂടിയാകുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി സിനിമയില്‍  ഉണ്ടെങ്കിലും  ഒരു ചിത്രം തന്‍റെ കഴിവുകൊണ്ട് വിജയിപ്പിക്കുവാന്‍ സാധിച്ചത് ആദ്യമാണ്. മിനി സ്ക്രീനില്‍ നിന്നും എത്തിയ സജി സുരേന്ദ്രന്‍റെ ഈ ചിത്രം വന്‍ വിജയം കൊയ്യുന്നു. ആദ്യമൊക്കെ തിരക്ക് കുറവായിരുന്നെങ്കിലും പതിയെ സിനിമ ശാലകള്‍ നിറഞ്ഞു കവിഞ്ഞു. 
 

ശ്യാമപ്രസാദിന്റെ 'ഋതു' റിലീസിന് തയ്യാറാകുന്നു

ചെറുപ്പക്കാരെ ലകഷ്യമിട്ടുള്ള ചിത്രമായ 'ഋതു' ഉടന്‍ റിലീസ് ആകും. ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ മനസ്സില്‍ കൊണ്ടുനടന്ന ആദര്‍ശങ്ങള്‍ എല്ലാം വിസ്മരിക്കേണ്ടി വരുന്ന മൂന്നു ചെറുപ്പക്കാരുടെ കഥയാണ്‌ 'ഋതു'. ജോഷ്വ ന്യൂട്ടണ്‍ തിരക്കഥ എഴുതിയ ഈ ചിത്രത്തില്‍ നിസ്ചാല്‍, മുന്‍ മിസ്സ്‌ കേരള റിമ, ആസിഫ്‌ അലി തുടങ്ങിയവര്‍ വേഷമിടുന്നു.  മമ്മൂട്ടി രൂപം കൊടുത്ത 'പ്ലേ ഹൌസ്' എന്ന സ്ഥാപനമാണ്‌ വിതരണം നടത്തുന്നത്.  

മമ്മൂട്ടി വീണ്ടും ഡബിള്‍ റോളില്‍


 'പലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' യുടെ  നിര്‍മാതാക്കള്‍  ഒരേ സമയം സീ ബീ ഐ ഓഫീസറായും ഭൂവുടമയായും മമ്മൂട്ടി അഭിനയിക്കുന്ന കാര്യം വെളിപ്പെടുത്തി. ജൂലയ് ആദ്യ വാരം ഷൂട്ടിംഗ് തുടങ്ങും.  ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കി മലയാളത്തിലെ ഒരു പ്രമുഖ വാരികയില്‍ വന്ന തുടര്‍ക്കഥ ആണ് ഈ ചിത്രത്തിന് അടിസ്ഥാനം. മറ്റു വിവരങ്ങള്‍ ലഭ്യമല്ല.  

മോഹന്‍ ലാലിന്‍റെ 'എന്ജേല്‍ ജോണ്‍' ഷൂട്ടിംഗ് തുടങ്ങുന്നു.

'എന്ജേല്‍ ജോണ്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലയ്‌ ഒന്നിന് തുടങ്ങുന്നു.  തിരുവനന്തപുരത്തും എറണാകുളത്തുമായി ഷൂട്ടിംഗ് തീര്‍ക്കാനാണ്  പരിപാടി. സുരാജ് വെഞ്ഞാരമൂട്, ജെഗതി, ഭാമ തുടങ്ങിയവര്‍ വേഷമിടുന്നു ഈ ചിത്രത്തില്‍ പ്രശസ്ത തമിഴ്‌ നടനും സംവിധായകനുമായ ഭാഗ്യരാജിന്‍റെ പുത്രന്‍ ശന്തനു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. സ്പീഡ് ട്രാക്ക് ഫെയിം ജയസൂര്യ ആണ് സംവിധാനം നിര്‍വഹിക്കുന്നത്.  

'ഒരു പെണ്ണും രണ്ടാണും' മുന്നിക്കിലേക്ക്

 
ഇരുപത്തി ഏഴാമത് ഫിലിം ഫെസ്റിവലില്‍ പ്രസസ്ഥ സംവിധായകനായ അടൂര്‍ ഗോപാല കൃഷ്ണന്‍റെ 'ഒരു പെണ്ണും രണ്ടാണും' പ്രദര്‍ശനത്തിനു എത്തുന്നു. രണ്ടായിരത്തി എട്ടിലെ നല്ല ചിത്രത്തിനുള്ള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ്‌ ഈ ചിത്രത്തിന് ലഭിച്ചിരുന്നു. ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനും കാഴ്ചക്കാരുമായി സംവദിക്കാനും അടൂരിന് ക്ഷണം ലഭിച്ചിട്ടുണ്ട്.  

ലോഹിതദാസ്‌ അന്തരിച്ചു 

  

കൊച്ചി: പ്രശസ്‌ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ്‌(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ എറണാകുളത്തെ ഒരു സ്വകാര്യ ആസ്‌പത്രിയില്‍ ഞായറാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത്‌ ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു.

രണ്ട്‌ മണി മുതല്‍ എറണാകുളം മഹാരാജാസ്‌ കോളേജ്‌ സ്റ്റേഡിയം പവലിയനില്‍ പൊതുദര്‍ശനത്തിന്‌ വെക്കുന്ന മൃതദേഹം ശേഷം ആലുവയിലെ വസതിയിലേക്ക്‌ കൊണ്ടുപോകും. തുടര്‍ന്ന്‌ ചാലക്കുടിയിലും തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിന്‌ വെച്ച ശേഷം നാളെ 11 ന്‌ പാലക്കാട്‌ ലക്കിടിയില്‍ സംസ്‌കരിക്കും.

തനിയാവര്‍ത്തനം എന്ന ചിത്രത്തിന്‌ തിരക്കഥയെഴുതി നാടകവേദിയില്‍ നിന്നും ചലച്ചിത്രരംഗത്തെത്തിയ ലോഹിതദാസ്‌ ജീവിത്തിന്റെ ഉയര്‍ച്ച താഴ്‌ചകളും അവസ്ഥാന്തരങ്ങളും ഏറെ അഭ്രപാളിയിലേക്ക്‌ പകര്‍ത്തി.

തനിയാവര്‍ത്തനത്തില്‍ തുടങ്ങി നിവേദ്യം വരെ 44 ചിത്രങ്ങള്‍ക്ക്‌ ലോഹിതദാസ്‌ തിരക്കഥയെഴുതി. ഭൂതക്കണ്ണാടിയിലൂടെ സംവിധാനരംഗത്തേക്ക്‌ കടന്ന ലോഹി 12 ചിത്രങ്ങളും സംവിധാനം ചെയ്‌തിട്ടുണ്ട്‌.

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഭൂതക്കണ്ണാടിയാണ്‌ സംവിധാനം ചെയ്‌ത ആദ്യചിത്രം. ചാലക്കുടി സ്വദേശിയാണ്‌ അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ്‌ എന്ന എ കെ ലോഹിതദാസ്‌.

ജീവിതവുമായി അടുത്തു നില്‍ക്കുന്ന കഥകളായിരുന്നു ലോഹിതദാസിന്റെ തൂലികയില്‍ നിന്ന്‌ മലയാള സിനിമയ്‌ക്ക്‌ ലഭിച്ചത്‌. തനിയാവര്‍ത്തനം മുതലുള്ള ഓരോ ചിത്രങ്ങളിലും ജീവിതനിഗൂഡതകളായി മാറുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌ ലോഹിതദാസ്‌ അനാവരണം ചെയ്‌തത്‌.

ആത്മനൊമ്പരത്തിന്റെ നേരിപ്പോടുകളില്‍ നിന്നും ലോഹിതദാസ്‌ സൃഷ്‌ടിച്ച ചില കഥാപാത്രങ്ങള്‍ പ്രേക്ഷകഹൃദയങ്ങളെ പിടിച്ചുലച്ചു.
 

Post Your Condolence Here

ഐ പീ എല്ലും ലാലും


അത്യധികം നേട്ടങ്ങള്‍ ഉണ്ടാക്കാവുന്ന  ഐ പീ എല്ലിന്‍റെ വ്യാപാര മേഘലയിലേക്ക് മോഹന്‍ലാല്‍ കടന്നു വരുന്നു? മലയാളികളെ സംബധിച്ച് കൌതുകകരമായ വാര്‍ത്ത ആയിരിക്കും ഇത്. ശ്രീശാന്തും അഭിഷേക് നായരുമൊക്കെയുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി താമസിയാതെ മോഹന്‍ലാലിന്‍റെയും സാന്നിധ്യം പ്രതീക്ഷിക്കാം.  നിലവിലുള്ള ഏതെങ്കിലും ഫ്രെന്ച്ചയിസീ വിലയ്ക്ക് വാങ്ങുകയാണോ അതോ പുതിയ ഫ്രെന്ച്ചയിസീ വാങ്ങുകയാണോ എന്നറിയില്ല.  ഈ പുതിയ സംരംഭത്തില്‍ മോഹന്‍ ലാലിനൊപ്പം അദ്ധേഹത്തിന്റെ പ്രിയ സുഹൃത്ത്‌ കൂടിയായ സംവിധായകന്‍ പ്രിയ ദര്‍ശന്‍ കൂട്ടിനുണ്ടാകും എന്ന് കേള്‍ക്കുന്നു.

'വൈരം' പൂര്‍ത്തിയായി


തമിഴ്‌ നടന്‍ പശുപതിയും സുരേഷ് ഗോപിയും അഭിനയിക്കുന്ന 'വൈരം' പൂര്‍ത്തിയായി.  ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ഈ ചിത്രത്തില്‍ മുകേഷ്, ജയസൂര്യ, മീര വാസുദേവ്‌, സംവൃത സുനില്‍, ധന്ന്യ മേരി എന്നിവരും വേഷമിടുന്നു.   ജൂലയ്‌ അവസാനം ഈ ചിത്രം പ്രദര്‍ശനത്തിന്  എത്തുമെന്ന് പ്രതീക്ഷിയ്ക്കാം.

പ്രിത്വി രാജ് പാടുന്നു


മലയാള സിനിമ ലോകത്തെ സുന്ദരനായ യുവ നടന്‍ പ്രിത്വി രാജ് സിനിമയില്‍ പാടുന്നു.  'പുതിയ മുഖം' എന്ന മലയാള സിനിമയില്‍ ആണ് യുവരാജ്‌ പാടുന്നത്. മലയാളത്തിന്‍റെ പ്രിയപ്പെട്ട കൈതപ്പുറം ദാമോരന്‍ നമ്പൂതിരി എഴുതിയ ഗാനത്തിന് ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്നു. പുതുമുഖമായ ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിത്വിരാജിനെ കൂടാതെ മീര നന്ദന്‍, ബാല, സായീ കുമാര്‍, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, സുധീഷ്‌, ഷമ്മി തിലകന്‍, ജഗദീഷ്, സുരാജ് വെഞ്ഞാരമൂട്,  തുടങ്ങിയവര്‍ വേഷമിടുന്നു.

'പട്ടണത്തില്‍ ഭൂതം' ഒരാഴ്ച കഴിഞ്ഞ് 

മമ്മൂട്ടിയുടെ 'പട്ടണത്തില്‍ ഭൂതം' ഉടനെ തന്നെ തീയേട്ടരുകളില്‍ എത്തും.   ചില പ്രത്യേക കാരണങ്ങളാല്‍ ഒരാഴ്ച കൂടി കഴിഞ്ഞേ 'പട്ടണത്തില്‍ ഭൂതം' റിലീസ് ആകൂ. ആറ് മാസത്തെ ഇടവേളയ്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം റിലീസ് ആവുന്നത്. അതുകൊണ്ടു തന്നെ നൂറ്റി പതിനൊന്നു കേന്ദ്രങ്ങളില്‍ ആണ് റിലീസ് ചെയ്യുന്നത്.

മോഹന്‍ലാലിന്‍റെ 'ഭ്രമരം' ഇരുപത്തി അഞ്ചിന് 

ബ്ലെസ്സിയുടെ മോഹന്‍ലാല്‍ ചിത്രമായ 'ഭ്രമരം' ഇരുപത്തി അഞ്ചിന് റിലീസ് ആയേക്കും. മോഹന്‍ലാലിനൊപ്പം ഭൂമിക, സുരേഷ് മേനോന്‍, മോഹനകൃഷ്ണന്‍ എന്നിവരും വേഷമിടുന്നു. ഗാനങ്ങളുടെ പ്രകാശനം കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്നിരുന്നു.

 

 

 

 

 

 

ജയറാമും പദ്മ പ്രിയയും 'കാണാ കണ്മണിയില്‍'

  മോസര്‍ ബയെര്‍ ടീമും ആന്‍ മീഡിയയും ചേര്‍ന്ന് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'കാണാ കണ്മണി' .  അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍, ജയറാമും, പദ്മ പ്രിയയും, ബിജു മേനോനും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. തിരക്കഥ, സംഭാഷണം ഗിരിഷ് കുമാര്‍.  ക്യാമറ, ഷാജി; സംഗീതം, ശ്യാം ധര്‍മന്‍. 'കാണാ കണ്മണി' ഓണത്തിന്  പ്രതീക്ഷിയ്ക്കാം.

സുരേഷ് ഗോപി വ്യത്യസ്ത റോളില്‍  

യുദ്ധ മുന്നണിയിലെ പത്ര റിപ്പോര്‍ട്ടര്‍ ആയി സുരേഷ് ഗോപിക്ക് പുതിയ മുഖം.  സ്ഥിരം വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഈ കഥാപാത്രം സുരേഷ് ഗോപി ആഗ്രഹിച്ചതുപോലെ 'ഒരു ചേയ്ഞ്ച്' ആകും.  അശോക്‌ ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പേര് 'ഏകാദശി' എന്നാണ്. സന്ദീപ്‌ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം ഈ ആഴ്ച തുടങ്ങുന്നു. അശോക്‌ ആര്‍ നാഥ് സംവിധാനം ചെയ്ത 'സഫലം' , മിഴികള്‍ സാക്ഷി', 'ഡിസംബര്‍' എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ കഴിവ് വിളിച്ചറിയിച്ച ചിത്രങ്ങള്‍ ആയിരുന്നു.

ഗോപിക തിരിച്ചു വരവിന് ഒരുങ്ങുന്നു

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്ന ഗോപിക തിരികെ വരുന്നു.  നിരവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ഗോപിക മമ്മൂട്ടിക്കും ദിലീപിനും ഒപ്പം ഭാഗ്യ ജോഡി ആയിരുന്നു. ദിലീപും ഗോപികയും ഒന്നിച്ചഭിനയിച്ച ചാന്ദ് പൊട്ടും, ഡോണും, പച്ചക്കുതിരയും  വന്‍ വിജയമായിരുന്നു. ദിലീപിന്‍റെ സ്വന്തം ലേഖകന്‍ എന്ന സിനിമയില്‍ ഗോപിക അഭിനയിക്കാനുള്ള സാധ്യത ഉണ്ട്. ഗോപികയുമായി നിര്‍മ്മാതാക്കള്‍ സംസാരിച്ചതായിട്ടാണ് അറിവ്.

 
©2000-2010 Kerala Cinema. All rights reserved.